തിരുവനന്തപുരം: ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും അന്തിമ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള മാരത്തൺ ചർച്ചകൾ തുടർന്ന് ഏഴംഗ കെ.പി.സി.സി ഉപസമിതി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ചർച്ചകളിൽ ഏഴോളം ജില്ലകളിലെ പട്ടികയുടെ കാര്യത്തിൽ ഉപസമിതി ധാരണയിലെത്തി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ 9 മുതൽ ആരംഭിച്ച യോഗം രാത്രി വൈകുവോളം നീണ്ടു.
വടക്കൻ ജില്ലകളിൽ നിന്നുള്ള കരട് പട്ടികകളാണ് ഉപസമിതി ആദ്യം പരിഗണനയ്ക്കെടുത്തത്. ആദ്യദിവസം കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ പട്ടികയിലാണ് ധാരണയിലെത്തിയത്. രണ്ടാം ദിവസം വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ പട്ടിക പരിശോധിച്ചു. ഒറ്റപ്പേരുകളുള്ള സ്ഥാനങ്ങളിൽ തർക്കമില്ലാതെ തന്നെ പ്രശ്നം തീർപ്പാക്കാനാവുന്നുണ്ട്. എന്നാൽ, മൂന്നും നാലും പേരുകളുള്ള സ്ഥാനങ്ങളുടെ കാര്യത്തിലാണ് ദൈർഘ്യമേറിയ ചർച്ച വേണ്ടി വരുന്നത്. ഉപസമിതിയംഗങ്ങൾക്കിടയിലും പേരുകളുടെ കാര്യത്തിൽ വ്യത്യസ്താഭിപ്രായങ്ങളുയരുന്നതും ചർച്ച സങ്കീർണ്ണമാക്കുന്നു. യോഗം ഇന്നും തുടരും. ഈ മാസം 30നകം അന്തിമ പട്ടിക പ്രഖ്യാപിക്കാനാവശ്യമായ നീക്കമാണ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |