SignIn
Kerala Kaumudi Online
Thursday, 19 September 2024 3.39 PM IST

നടുക്കുന്ന സംഭവമെന്ന് പ്രധാനമന്ത്രി; ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം

Increase Font Size Decrease Font Size Print Page
pm-

ഭുവന്വേശർ: ഒഡീഷയിൽ ഉണ്ടായത് നടുക്കുന്ന സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും സാദ്ധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്ന് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിന് പുറമേ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര റെയിൽവേ മന്ത്രാലയവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാർക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരമായി നൽകും.

അതേസമയം ഒഡീഷയിൽ രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്സ് ട്രെയിനും ഉൾപ്പെട്ട അപകടത്തിൽ മരണസംഖ്യ ഉയരുന്നതിനാൽ ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇതുവരെ 50 പേർ മരിച്ചതായാണ് വിവരം. 179-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊൽക്കത്തയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം അപകടസ്ഥലത്ത് എത്തിച്ചേർന്നു. വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരും.

കൊൽക്കത്ത, ഷാലിമാറിൽ നിന്ന് ചെന്നൈയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന കോറോമാണ്ടൽ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 7.20ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പാളം തെറ്റിയ കോറോമാണ്ടൽ എക്സ്പ്രസിന്റെ ബോഗികളിലേയ്ക്ക് മറ്റൊരു പാസഞ്ചർ ട്രെയിൻ ഇടിച്ചുകയറി. യശ്വന്ത്പൂർ-ഹൗറ ട്രെയിനാണ് അപകടത്തിൽപെട്ടത്. കോറോമാണ്ടൽ എക്സ്പ്രസിലേയ്ക്ക് ഇടിച്ചുകയറിയ യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസിന്റെ നാലോളം ബോഗികൾ പാലം തെറ്റിയതായാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, TRAIN, WRECKAGE, ODISHA, PM, MODI, RELIEF, FUND
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.