ചേർത്തല: പനി ബാധിച്ച കുഞ്ഞുമായി ആശുപത്രിയിൽ പോകുന്നതിനിടെയുണ്ടായ അപകടത്തിൽ ഒന്നര വയസുകാരിയ്ക്ക് ദാരുണാന്ത്യം. ചേർത്തല നഗരസഭ നാലാം വാർഡിൽ നെടുംമ്പ്രാക്കാട് കിഴക്കെ നടുപ്പറമ്പിൽ മുനീറിന്റെയും അസ്‌നയുടെയും മകൾ ഹയ്‌സ ആണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നരയോടെ ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. ഹയ്‌സയ്ക്ക് പനി കൂടുയതിനെത്തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിക്കുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ പിതാവ് മുനീറിനും അപകടത്തിൽ പരിക്കുണ്ട്.
അതേസമയം, വിഴിഞ്ഞം തെന്നൂർക്കോണം ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാത്രി 11നുശേഷമുണ്ടായ അപകടത്തിൽ ഫിസിയോ തെറാപ്പിസ്റ്റ് മരിച്ചു. കൊല്ലം സ്വദേശി അഖിൽ കൃഷ്ണൻ(25) ആണ് മരിച്ചത്.വിഴിഞ്ഞം തിയറ്റർ ജംഷനിലെ സ്ഥാപനത്തിൽ ഫിസിയോ തെറാപ്പിസ്റ്റായിരുന്നു. ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യാത്രികൻ ഓടക്കുള്ളിലായിരുന്നു കിടന്നതെന്ന് രക്ഷാ പ്രവർത്തകർ പറഞ്ഞു. 108 ആംബുലൻസിൽ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |