ന്യൂഡൽഹി:ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് മുന്നോട്ടുവെച്ച 'ഹൈബ്രിഡ് മോഡലും' മറ്റ് രാജ്യങ്ങൾ തള്ളിയതോടെ ടൂർണമെന്റിൽ നിന്നുതന്നെ പിന്മാറാനൊരുങ്ങി പാകിസ്ഥാൻ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗങ്ങളായ ശ്രീലങ്കയും ബംഗ്ലദേശും അഫ്ഗാനിസ്ഥാനും പാക് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നജാം സേതി മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡലിൽ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഏഷ്യാ കപ്പിലെ കുറച്ച് മത്സരങ്ങൾ പാകിസ്ഥാനിലും ഇന്ത്യയുടേതടക്കമുള്ള മറ്റ് മത്സരങ്ങൾ ഒരു നിഷ്പക്ഷ വേദിയിലും നടത്താമെന്നതായിരുന്നു പാകിസ്ഥാൻ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡൽ.എന്നാൽ ഇതിൽ താത്പര്യമില്ലെന്ന് നേരത്തെ തന്നെ ബി.സി.സി.ഐ അറിയിച്ചിരുന്നു.
ഏഷ്യാ കപ്പ് പാകിസ്ഥാനിൽ വെച്ചു നടത്തിയില്ലെങ്കിൽ ടൂർണമെന്റിൽനിന്നു വിട്ടുനിൽക്കുമെന്നും, ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ലെന്നും പി.സി.ബി ഭീഷണി മുഴക്കിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിറുത്തിയാണ് പാകിസ്ഥാനിൽ കളിക്കില്ലെന്ന് ബി.സി.സി.ഐ നിലപാടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |