SignIn
Kerala Kaumudi Online
Saturday, 27 July 2024 1.06 PM IST

പാറത്തോട്-പാലപ്ര-വേങ്ങത്താനം റോഡ് ഇനി തകരാൻ ബാക്കിയില്ല!

parathod-rd

കാഞ്ഞിരപ്പള്ളി: കണ്ണെത്തുന്നിടത്തെല്ലാം കുഴി. നടുവൊടിക്കുന്ന യാത്രയിൽ വെല്ലുവിളിയായി കുത്ത് കയറ്റവും ഇറക്കവും. എല്ലാത്തിനുമപ്പുറം ഭീഷണിയായി കൊടുംവളവുകളും. പാറത്തോട് പാലപ്ര വേങ്ങത്താനം റോഡിന്റെ നേർചിത്രം എന്തെന്ന് അറിയാൻ മറ്റൊന്നും വേണ്ട. എല്ലാ അർത്ഥത്തിലും മരണഭയത്തോടെ യാത്ര ചെയ്യേണ്ട ഒരു റോഡ്. യാഥാർത്ഥ്യം ഇതെങ്കിലും റോഡിന്റെ ദുരവസ്ഥയ്ക്ക് നേർക്ക് പൊതുമരാമത്ത് വകുപ്പ് അധികൃതർ കണ്ണടയ്ക്കുകയാണ്. എം.എൽ.എ ഫണ്ട് അനുവദിച്ചിട്ടും പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവം റോഡ് നവീകരണത്തിൽ വില്ലനായി മാറി. നവീകരണം നാളെ നാളെ നീളെ നീളെ എന്ന തരത്തിൽ നീളുമ്പോൾ റോഡിലാകെ കുഴി നിറയുകയാണ്. ഇതോടെ അപകടങ്ങളും വർദ്ധിച്ചു.

കുത്തൊഴുക്കിൽ ആകെ തകർന്നു

പിണ്ണാക്കനാട് റോഡ് തുടങ്ങുന്ന പഴുത്തടം കവലയിലും വലിയ കുഴികളും കിടങ്ങുകളും രൂപപ്പെട്ടു. മഴ പെയ്താൽ ഇതുവഴി കുത്തൊഴുക്കും വെള്ളക്കെട്ടുമായതിനാൽ കാൽനട യാത്രപോലും അസാധ്യമാണ്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിനോട് പൊതുമരാമത്ത് വകുപ്പ് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അപകടത്തിൽപ്പെടുന്നത് ഇരുചക്രവാഹനയാത്രികർ. പല അപകടങ്ങളിലായി നിരവധി പേർക്ക് പരിക്കേറ്റു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ROAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.