തൃശൂർ: ദേശീയപാത 544 ൽ ബ്ലാക്ക് സ്‌പോട്ട് മേഖലകളായ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂർ എന്നിവിടങ്ങളിൽ അടിപ്പാത നിർമ്മിക്കുന്നതിനും പാലിയേക്കരയിൽ ഫുട്ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനുമുള്ള ടെൻഡറുകൾ ഡിസംബർ 27 വരെ സമർപ്പിക്കാമെന്ന് ടി.എൻ. പ്രതാപൻ എംപി അറിയിച്ചു. മുടിക്കോട് 12 X 4 വിസ്തൃതിയുള്ള അടിപ്പാതയാണ് നിർമ്മിക്കുന്നത്. ഇതിനാവശ്യമായ തുക ദേശീയ പാത അതോറിറ്റി വകയിരുത്തിയിട്ടുണ്ട്. അപകട മേഖലയായ മുടിക്കോട് അടിപ്പാതക്ക് സമീപം ഒരു ഹൈമാസ്റ്റ് ലൈറ്റുും എം.പി ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. ആറ് ലക്ഷം രൂപ വകയിരുത്തിയ പ്രവൃത്തി പാണഞ്ചേരി പഞ്ചായത്ത് മുഖേനയാണ് അടിയന്തരമായി നടപ്പിലാക്കുന്നത്. പദ്ധതിയുടെ തുടർ പരിപാലനവും സംരക്ഷണവും പഞ്ചായത്ത് നിർവഹിക്കും. അക്രഡിറ്റഡ് ഏജൻസികളായ സിൽക്ക് , കെൽ എന്നിവയാണ് പദ്ധതിയുടെ നിർവഹണ ഏജൻസികൾ. ഇക്കാര്യത്തിനാവശ്യമായ പ്രൊപോസലുകൾ കളക്ടർക്ക് സമർപ്പിച്ചതായും പഞ്ചായത്തിനും എൻ.ഒ.സിക്കായി ദേശീയ പാത അതോറിറ്റിക്കും കത്ത് നൽകിയതായും എം പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |