കൊച്ചി: കമല ഇന്റർനാഷണൽ എന്നൊരു കമ്പനി സിംഗപ്പൂരിൽ ഇല്ലെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച മുൻ ഇൻകംടാക്സ് അഡിഷണൽ ഡയറക്ടർ ആർ.മോഹനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണെന്ന് ബി.ജെ.പി നേതാവ് അഡ്വ. ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇത്തരത്തിലുള്ള ഉപഹാരങ്ങൾ സ്വീകരിക്കുന്ന ആർ.മോഹന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളും വിവിധ കേസുകളിൽ നടത്തിയ ഇടപെടലുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയത്തിന് പരാതി നൽകും. ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ എങ്ങനെ കുറ്റവിമുക്തനായി എന്നതിന്റെ ഒരു ചൂണ്ടുപലകയാണ് ഈ രേഖ. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നാണ് മോഹൻ നൽകിയ റിപ്പോർട്ടിന്റെ പകർപ്പെടുത്തതെന്നും ഷോൺ ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |