SignIn
Kerala Kaumudi Online
Sunday, 01 September 2024 7.55 AM IST

ഇത്തവണയും നഷ്ടപ്പെടുമോ കടത്തനാടൻ കോട്ട

Increase Font Size Decrease Font Size Print Page
ddd
ടി.പി. ചന്ദ്രശേഖരൻ

 വടകരയുടെ രാഷ്ട്രീയ ഗതിനിർണയിക്കുന്ന ടി.പി. ചന്ദ്രശേഖരൻ

വടകര : ഇടതു കോട്ടയെന്ന് പുകൾപെറ്റ മണ്ഡലമണ് വടകര. ഏത് രാഷ്ട്രീയ സാഹചര്യത്തിലും ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിയുമായിരുന്ന ഉറച്ച കോട്ടയിൽ ഇന്ന് പാർലമെന്റ് നിയമസഭാ മണ്ഡലങ്ങൾ ഇടതിന്റെ കയ്യിലില്ല.

ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവും സി.പി.ഐ.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ചന്ദ്രശേഖരൻ ഉയർത്തിയ റിബൽ പോരാട്ടങ്ങളിൽ നിരവധി കീഴ്‌മേൽ മറിച്ചിലുകൾക്കാണ് വടകര സാക്ഷിയായിട്ടുള്ളത്. സി.പി.എമ്മിലെ വലതു വത്കരണത്തിനെതിരെ ബംഗാളിലും പഞ്ചാബിലുമെല്ലാം നടന്ന തിരുത്തൽ പോരാട്ടങ്ങളുടെ തുടർച്ചയെന്നോണം കേരളത്തിൽ ഇടതുപക്ഷ ഏകോപന സമിതി ഉണ്ടാവുകയും ഇതിനോട് ചേർന്ന് 2008ൽ ഒഞ്ചിയത്ത് സി.പി.എമ്മിൽ പൊട്ടിത്തെറിയുണ്ടാവുകയും ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി രൂപീകരിക്കുകയും ചെയ്തു.

2009 ൽ ടി.പി.ചന്ദ്രശേഖരൻ വടകര മത്സരിക്കുകയും സി.പി.എം കോട്ടയിൽ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രൻ വിജയിക്കുകയും ചെയ്തു. ടി.പി. ചന്ദ്രശേഖരൻ അടർത്തിമാറ്റിയ വോട്ടുകളായിരുന്നു ഈ വിജയത്തിനു പിന്നിൽ. പി. സതീദേവിയാണ് ആദ്യമായി മണ്ഡലത്തിൽ പരാജയത്തിന്റെ കായ്പ്പറിഞ്ഞത്.

2012 മേയ് നാല് രാത്രി പത്തുമണിക്കാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. 2014 ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വീണ്ടും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാവുകയും ചെയ്തു. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനെയാണ് പരാജയപ്പെടുത്തിയത്.

2016 ൽ നിയമസഭയിലേക്ക് തനിച്ച് മത്സരിച്ച ആർ.എം.പിയ്ക്ക് സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2019 ൽ കെ. മുരളീധരനെ എം.പിയാക്കുവാനും, കെ.കെ രമയെ എം.എൽ.എയാക്കുവാനും വടകര നിശ്ചയിച്ചത് ടി.പി.ചന്ദ്രശേഖരൻ വെട്ടിമുറിച്ച നിർണായക വോട്ടിലൂടെയാണ്. ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ഇടതുമുന്നണിയേയും, സി.പി.എമ്മിനെയും പിന്തുതുടർന്നുകൊണ്ടിരിക്കുകയാണ്. ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നിൽ നിൽക്കുമ്പോഴാണ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിന്റെ അപ്പീൽ വിധി വന്നിരിക്കുന്നത്. വരും ദിനങ്ങളിൽ ഇരുമുന്നണികളുടേയും ആക്രമണത്തിന്റെയും പ്രതിരോധത്തിന്റേയും രാഷ്ട്രീയ മുഖത്ത് ടി. പി.ചന്ദ്രശേഖരൻ എന്ന പേര് ഉയർന്നു വരും. ജീവിച്ചിരുന്ന ചന്ദ്രശേഖരനാണോ രക്തസാക്ഷി ചന്ദ്രശേഖരനാണോ കൂടുതൽ പ്രഹരശേഷി എന്ന് വടകര കണ്ടറിയുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.