തിരുവനന്തപുരം:പണവും വൈദ്യുതിയുമില്ലാതെ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരുന്ന ഘട്ടത്തിലെത്തിയ കെ.എസ്.ഇ.ബി. രക്ഷിക്കാൻ കർമ്മപദ്ധതി തയ്യാറാക്കി മുഖ്യമന്ത്രി. ലോഡ്ഷെഡ്ഡിംഗ് ഒഴിവാക്കുകയാണ് ലക്ഷ്യം. സർക്കാർ നൽകേണ്ട പണം നൽകിയില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് വരുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
വൈദ്യുതി ഉപഭോഗം റെക്കോഡ് വർദ്ധനയിലെത്തിയ സാഹചര്യത്തിൽ വേനൽ കഴിയുന്നത് വരെ കാര്യങ്ങൾ നടത്താനും നയിക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിയുണ്ടാക്കി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 500 കോടിരൂപ
വായ്പയെടുക്കാനും കെ.എസ്.ഇ.ബിക്ക് അനുമതി നൽകി.ഇതിന് സംസ്ഥാന സർക്കാർ ഗ്യാരന്റി നിൽക്കും.സർക്കാർ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശിക സമയബന്ധിതമായി തീർക്കാൻ സർക്കാർ ഇടപെടും.അതിന് ഹൈപവർ കമ്മിറ്റി മേൽനോട്ടം വഹിക്കും. സർക്കാർ നൽകാനുള്ള 768സകോടി രൂപ ഉടൻ കൈമാറും.
വൈദ്യുതി ഉപഭോഗം റെക്കാഡിൽ
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം പ്രതിദിനം 100 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. ഇന്നലെ 101.88ദശലക്ഷത്തിന്റെ റെക്കോഡിലെത്തി.കഴിഞ്ഞ വർഷം ഇതേ സമയത്ത് 96ദശലക്ഷം യൂണിറ്റായിരുന്നു .പുറമെ നിന്ന് വൻ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയിലാണ് കെ.എസ്.ഇ.ബി. ഹൈപ്രൈസ് പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങാൻ മുൻകൂർ പണം നൽകണം.അതിന് പ്രതിദിനം 15 മുതൽ 20 കോടി വരെ വേണം. മാർച്ച്,ഏപ്രിൽ,മേയ് മാസങ്ങൾ കടന്നുകിട്ടാൻ 1477കോടിയെങ്കിലും അധികം കണ്ടെത്തേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
വാട്ടർ അതോറിറ്റിയുടെ കുടിശികയായ 2068 കോടി സർക്കാർ ഏറ്റെടുക്കാമെന്നും, കഴിഞ്ഞ വർഷത്തെ കെ.എസ്.ഇ.ബിയുടെ നഷ്ടമായ 1300 കോടിയുടെ 60% തുകയായ 768കോടി നൽകാമെന്നും ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല.
ഇന്നലത്തെ യോഗത്തിലും തുക എപ്പോൾ കൊടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടില്ല.
വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി ചീഫ് സെക്രട്ടറിഅദ്ധ്യക്ഷനായി ഉന്നതതല സമിതി 500കോടി വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി 768കോടി സർക്കാർ നൽകും വാട്ടർ അതോറിട്ടി കുടിശിക തവണകളായി സർക്കാർ തീർക്കും ഒരുവർഷത്തേക്ക് മുൻകൂർ വൈദ്യുതി ബിൽ അടക്കുന്നവർക്ക് റിബേറ്റ് 15വർഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ പുതിയ കരാർ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ എനർജിമാനേജ്മെന്റ് സെന്ററുമായി ചേർന്ന് കെ.എസ്.ഇ.ബി സെക്ഷനുകളിൽ പ്രവർത്തനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |