SignIn
Kerala Kaumudi Online
Tuesday, 21 May 2024 12.32 PM IST

പ്രചാരണം കൊഴുപ്പിക്കാൻ ഹിറ്റ് ഗാനവുമായി അൽദഖദീജ

song

മൂവാറ്റുപുഴ: തിരഞ്ഞെടുപ്പ് ചൂട് കത്തിക്കാളുമ്പോൾ പാട്ടുപാടി സ്ഥാനാർത്ഥികളെ ജയിപ്പിക്കാനായി ഗായകരും ഗാനരചയിതാക്കളും രംഗത്ത്​. ​​ഏതു പാർട്ടിക്കുവേണ്ടിയും പാടും. പേഴയ്ക്കാപ്പിള്ളി പോക്കളത്തുവീട്ടിൽ ഷിനാജിന്റെയും ജസ്നയുടെയും മകൾ അൽദ ഖദീജ കാസർകോട് മുതൽ ആറ്റിങ്ങൽവരെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി പാടിയ പാട്ടുകൾ സോഷ്യൽ മീഡിയയിലും വൈറലാണ്. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻ സ്കൂൾ ആറാംക്ലാസ് വിദ്യാർത്ഥിയാണ് അൽദ ഖദീജ. 25ലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.

മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിലെ വിൻസെന്റിന്റെ ശിഷ്യയാണ്. രണ്ടുവർഷമായി സ്കൂൾ കലോത്സവത്തിലും മൂവാറ്റുപുഴ ഉപജില്ല കലോത്സവത്തിലും എറണാകുളം ജില്ലാ സ്കൂൾ കലോത്സവത്തിലും മാപ്പിളപ്പാട്ടിനും ഉറുദുഗാനത്തിനും ലളിതഗാനത്തിനും ഒന്നാം സമ്മാനക്കാരിയാണ് ഈ കൊച്ചു മിടുക്കി.

 തകപ്പൻ ഗാനങ്ങളുടെ റീമിക്സ്

വടകരയിൽ കെ.കെ. ശൈലജയ്ക്കുവേണ്ടി "കടക്കണ്ണിൻ മുനകൊണ്ടെൻ ഇടംനെഞ്ചിൽ അകംവെട്ടിപ്പിടിച്ചൊരു പെണ്ണാളേ " എന്ന മാപ്പിളപ്പാട്ടിന്റെ ഈണത്തിലും പാലക്കാട് എ. വിജയരാഘവനുവേണ്ടി " കൈക്കോട്ടും കണ്ടിട്ടില്ല കൈയിൽ തഴമ്പുമില്ല" എന്ന സിനിമാഗാനത്തിന്റെ പാരഡിയും ആറ്റിങ്ങലിൽ വി. ജോയിക്കുവേണ്ടി "മധുരക്കിനാവിന്റെ കതക് തുറക്കുന്ന മതിഭ്രമദായിനി പരിമളഗാത്രേ" എന്ന സുലൈഖ മൻസിൽ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ഈണത്തിലും

കണ്ണൂരിൽ കെ സുധാകരനുവേണ്ടി "ഒന്നാനാം നല്ലാെരിളം കവുങ്ങ് " ആൽബംസോംഗും കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കുവേണ്ടി "വാടാ മാപ്പിളൈ " എന്ന തമിഴ് ഗാനത്തിന്റെ ഈണത്തിലുമാണ് പാട്ടുകൾ പാടിയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.