SignIn
Kerala Kaumudi Online
Sunday, 01 September 2024 8.01 AM IST

വിഷുത്തിരക്കിൽ നാടും നഗരവും കണികണ്ടുണരാൻ...

Increase Font Size Decrease Font Size Print Page
flower
വിൽപനയ്ക്ക്‌ വെച്ചിരിക്കുന്ന പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ

കോഴിക്കോട്: സമൃദ്ധിയുടെയും നന്മയുടെയും കണികണ്ടുണരാൻ നാടും നഗരവും ഒരുങ്ങി. മൺപാത്രം മുതൽ പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കൾ വരെ വിഷു വിപണിയിൽ നിരന്നുകഴിഞ്ഞു. വിഷു കെങ്കേമമാക്കാൻ വേനൽച്ചൂടിനെ വകവയ്ക്കാതെ ആളുകൾ വിപണി ലക്ഷ്യമാക്കി എത്തുകയാണ്. മിഠായിതെരുവിലും മാവൂർ റോഡിലും പാളയത്തും മാനാഞ്ചിറ പരിസരത്തുമെല്ലാം സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. വിഷുക്കോടി തേടിയെത്തുന്നവരുടെ തിരക്കിൽ മുങ്ങിയിരിക്കുകയാണ് മിഠായിതെരുവിലെ കടകൾ.

@ കൊന്നപ്പൂക്കൾ,

കൃഷ്ണ പ്രതിമകൾ

നേരത്തെ പൂത്തു കൊഴിഞ്ഞു തീരാറായ കണിക്കൊന്നയെ ഓർത്ത് സങ്കടപ്പെടേണ്ട. വിഷുക്കണിയൊരുക്കാൻ വിപണിയിൽ നിറയെ പ്ലാസ്റ്റിക് കൊന്നപ്പൂക്കളാണ്. ഒറ്റനോട്ടത്തിൽ ഒറിജിനൽ കൊന്നപ്പൂക്കൾ തോറ്റുപോകും. പ്ലാസ്റ്റിക്കിലും തുണിയിലും നിറം മങ്ങാതെ വർഷങ്ങളോളം സൂക്ഷിക്കാൻ കഴിയുന്ന കൊന്നപ്പൂക്കളാണ് വിപണിയിലുള്ളത്. ഇലയും തണ്ടും അടങ്ങിയ പൂങ്കുലയ്ക്ക് 50 - 70 രൂപ വരെയാണ് വില. വിഷുക്കണി വെക്കാൻ ഒറിജിനൽ കൊന്നപ്പൂക്കളാണ് ഉപയോഗിക്കുന്നതെങ്കിലും പൂക്കൾ വാടി കൊഴിയില്ലെന്നതിനാലും കണിയൊരുക്കിയശേഷം വീടിന് അലങ്കാരമായി വയ്ക്കാൻ കഴിയുന്നതിനാലും പ്ലാസ്റ്റിക് കൊന്നപ്പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണ്.

മലയാളിയ്ക്ക് കണി കണ്ടുണരാൻ പതിവ് തെറ്റിക്കാതെ കൃഷ്ണ വിഗ്രഹ വിൽപ്പനും സജീവമാണ്. നീല, ചന്ദനം, പച്ച തുടങ്ങി വിവിധ വർണങ്ങളിലും വലുപ്പത്തിലുമുള്ള വിഗ്രഹങ്ങളാണ് പാതയോരത്തും മറ്റും നിരന്നിരിക്കുന്നത്. 120 മുതൽ 1000 രൂപവരെയാണ് വില. വലുപ്പത്തിനനുസരിച്ച് വിലയും കൂടും.

@ കണിവെള്ളരിയിൽ

നാടൻ സ്പർശം

കണിവെള്ളരി ധാരാളമായി വിപണയിൽ എത്തിയിട്ടുണ്ട്. മാവൂർ. കുറ്റിക്കാട്ടൂർ, വെരുവയൽ, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നുള്ള നാടൻ കണിവെള്ളരികളാണ് വിപണിയിലുള്ളത്.

@ വിപണി സജീവം

മാനാഞ്ചിറയ്ക്ക് ചുറ്റും പാവമണി റോഡിലും തെരുവുകച്ചവടക്കാർ കൈയടക്കിയിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് പല വിധ ഓഫറുകളുമായി ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മറ്റും വിൽപനും പൊടിപൊടിക്കുകയാണ്. നഗരത്തിലെ മാളുകളിലും വസ്ത്രാലയങ്ങളിലുമെല്ലാം സാധനം വാങ്ങാൻ ആളുകൾ തിക്കിത്തിരക്കുകയാണ്. പച്ചക്കറികളും പലചരക്ക് സാധനങ്ങളും വാങ്ങാൻ പാളയം മാർക്കറ്റിൽ വലിയ തിരക്കാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയാണ് വിപണിയിൽ കൂടുതലും. ഹോർട്ടി കോർപ്പിൽ നാടൻ പച്ചക്കറികളും സുലഭമാണെങ്കിലും പൊതുവിപണിയെ അപേക്ഷിച്ച് വില കൂടുതലെന്ന പരാതിയുണ്ട്.

@ നഗരം ഗതാഗത കുരുക്കിൽ

വിഷു വിപണി തേടി ജനം ഒഴുകിയെത്തിയതോടെ നഗരത്തിൽ ഗതാഗതകുരുക്കും രൂക്ഷം. വൈകിട്ട് മൂന്ന് മണി മുതൽ തുടങ്ങുന്ന തിരക്ക് രാത്രി പത്ത് മണി കഴിഞ്ഞും നീളുകയാണ്. വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. മിഠായി തെരുവിൽ സത്രം ബിൽഡിംഗ് പൊളിച്ച സ്ഥലത്തും ഇരു ചക്രവാഹനങ്ങൾ നിർത്താൻ അനുവദിച്ചു തുടങ്ങിയത് ആശ്വാസമാണ്. മാനാഞ്ചിറ കോംട്രസ്റ്റിന് ചുറ്റും ടൗൺഹാൾ റോഡിലും ബഷീർ റോഡിലുമെല്ലാം വണ്ടി നിർത്താൻ പറ്റാത്ത വിധം തിരക്കാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.