ന്യൂഡൽഹി : വോട്ടെണ്ണൽ ദിവസത്തിൽ പ്രതിപക്ഷത്തിന്റെ അടക്കം കാര്യമായ പഴി കേൾക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. ഉത്തർപ്രദേശിലും ബീഹാറിലും വോട്ടെണ്ണൽ വൈകുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചതു മാത്രമാണ് പരാതി. ബാലറ്റ് പേപ്പർ ആയിരുന്ന കാലത്ത് ദിവസങ്ങളെടുത്താണ് ഫലം പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ വേഗത്തിൽ ഫലം പുറത്തുവിടുന്ന സമവിധാനമാണ് കമ്മിഷൻ ഒരുക്കിയത്. വെബ്സൈറ്റിൽ വിവരങ്ങൾ സമഗ്രമായി അപ്‌ലോഡ് ചെയ്യുന്നുണ്ടായിരുന്നു. വെബ്സൈറ്റ് ഇഴഞ്ഞില്ല. വോട്ടിംഗ് യന്ത്രത്തിൽ അട്ടിമറിയെന്ന പരാതിയും കേട്ടില്ല. അട്ടിമറി സംശയമുണ്ടങ്കിൽ സ്ഥാനാർത്ഥികൾക്ക് പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യ സംശയിക്കുന്ന പ്രവണത പൊളിഞ്ഞെന്നാണ് വിലയിരുത്തൽ. ആരോപണത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിമർശിച്ചിരുന്നു. സുപ്രീംകോടതിയും ആരോപണം തള്ളിയതാണ്.
കമ്മിഷനെ അഭിനന്ദിച്ച് മോദി
കൊടുംചൂടിലും തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയ തിരഞ്ഞെടുപ്പ് കമ്മിഷനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് സംവിധാനത്തിലും, അതിന്റെ വിശ്വാസ്യതയിലും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |