SignIn
Kerala Kaumudi Online
Wednesday, 31 July 2024 12.40 AM IST

വാതിൽപ്പടി നിലച്ചു; മുൻഗണനാ വിഭാഗത്തിന് റേഷൻ സ്റ്റോക്ക് തികയില്ല

ration

തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ 41 ലക്ഷം കാർഡ് ഉടമകൾക്കു നൽകാൻ ഈ മാസം എല്ലാ കടകളിലും സ്റ്റോക്ക് തികയില്ല. 'വാതിൽപ്പടി' വിതരണം നടത്തുന്ന കരാറുകാർ രണ്ടാഴ്ചയോളമായി നടത്തുന്ന സമരം കാരണമാണ് സാധനങ്ങൾ എത്താത്തത്.
മുൻഗണന ഇതര വിഭാഗത്തിലെ വെള്ള കാർഡിനുനുള്ള അരി മാത്രമാണ് സ്റ്റോക്ക് ഉള്ളത്. ബി.പി.എൽ വിഭാഗമായ നീല കാർഡിനുള്ള 4 കിലോ സ്‌പെഷ്യൽ അരിയും സ്റ്റോക്കില്ല. തീരമേഖലയിലെ ട്രോളിംഗ് നിരോധനം മൂലവും ബക്രീദ് പോലുള്ള വിശേഷ ദിവസങ്ങൾ അടുത്തു വരുന്നതിനാലും കൂടുതൽ പേർ റേഷൻ കടകളിൽ എത്തുന്നതായി വ്യാപാരികൾ പറയുന്നു.
കേന്ദ്ര സർക്കാർ ഓരോ വിഭാഗത്തിനും അനുവദിക്കുന്ന റേഷൻ അതേ വിഭാഗത്തിനാണു നൽകുന്നതെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ അരി ക്രമീകരിച്ചു നൽകാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കണം.
ജൂണിലെ റേഷൻ വിഹിതം കേന്ദ്ര സർക്കാരിന്റെ ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ നിന്നു സപ്ലൈകോയുടെ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിയിട്ടുണ്ട്. അവിടങ്ങളിലെ കയറ്റിറക്ക് തൊഴിലാളികളും പണിമുടക്ക് പ്രഖ്യാപിച്ചതും ആശങ്കയേറ്റുന്നു. കരാറുകാരുമായോ തൊഴിലാളികളുമായോ ചർച്ചയ്ക്ക് സപ്ലൈകോയോ സർക്കാരോ ശ്രമിച്ചിട്ടില്ല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.