ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉപദേവന്മാർക്കുള്ള ദ്രവ്യകലശച്ചടങ്ങുകൾക്ക് തുടക്കം. അയ്യപ്പനുള്ള കലശച്ചടങ്ങുകളാണ് ആദ്യ ദിവസം തുടങ്ങിയത്. അയ്യപ്പന്റെ ശ്രീകോവിലിന് മുന്നിൽ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കൂറയും പവിത്രവും വെറ്റില അടയ്ക്കയും നൽകി ആചാര്യവരണം നിർവഹിച്ചു. 108 കലശങ്ങളാണ് തയ്യാറാക്കിയത്.
ഇന്ന് ബ്രഹ്മകലശം അഭിഷേകം ചെയ്യും. രാവിലെ ശീവേലിക്ക് ശേഷം വാതിൽമാടത്തിൽ വലിയപാണി കൊട്ടും. തുടർന്ന് കലശം എഴുന്നള്ളിക്കും. ഈ സമയം നാലമ്പലത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. തിങ്കളാഴ്ച്ചയാണ് ഗണപതിക്ക് ബ്രഹ്മകലശാഭിഷേകം. തുടർന്ന് വൈകീട്ട് ഭഗവതിയുടെ കലശച്ചടങ്ങ്. ബുധനാഴ്ചയാണ് ബ്രഹ്മകലശമാടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |