ന്യൂഡൽഹി: ഗ്യാസ് വിതരണക്കാർ വ്യാജ അക്കൗണ്ടുകൾ വഴി വാണിജ്യ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നത് തടയാനാണ് എണ്ണക്കമ്പനികൾ ഉപഭോക്താക്കളുടെ ആധാർ പരിശോധന (കെ.വൈ.സി - നോ യുവർ കസ്റ്റമർ) കർശനമാക്കിയതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി.
ആധാർ നിർബന്ധമാക്കുന്നത് എൽ.പി.ജി ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടായെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കത്തിന് സമൂഹമാദ്ധ്യമങ്ങളിലൂടെ മറുപടി നൽകിയതാണ് അദ്ദേഹം. സബ്‌സിഡിയുള്ള സിലിണ്ടറുകളുടെ ദുരുപയോഗം തടയാനാണ് എട്ട് മാസത്തിന് മുൻപ് കെ.വൈ.സി നടപടി ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് വിതരണ കമ്പനിയുടെ ഷോറൂമിൽ നേരിട്ടെത്തിയും ആപ്പുകൾ വഴിയും കെ.വൈ.സി പൂർത്തിയാക്കാം. സിലിണ്ടർ വീട്ടിലെത്തിക്കുന്നയാൾ മൊബൈൽ ആപ്പു വഴി ആധാർ പരിശോധിക്കും. യഥാർത്ഥ ഉപഭോക്താവിനെ ഇതിന്റെ പേരിൽ ബുദ്ധിക്കരുതെന്ന് എണ്ണക്കമ്പനികൾക്ക് നിർദ്ദേശമുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |