ന്യൂഡൽഹി : നിയമങ്ങൾ പണബില്ലായി അവതരിപ്പിച്ച് കുറുക്കുവഴിയിലൂടെ കേന്ദ്രസർക്കാർ പാസാക്കിയെടുക്കുന്നെന്ന് ആരോപിച്ചുള്ള ഹർജികളിൽ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വാദംകേൾക്കൽ ഉടനെന്ന് സൂചന. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിംഗ്‌വി എന്നിവർ വാദംകേൾക്കൽ ആരംഭിക്കാത്തത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തരമായി വാദം കേൾക്കണെന്ന ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
കേന്ദ്രസർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ മറികടക്കാൻ നിയമങ്ങൾ പണബില്ലായി ലോക്‌സഭയിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കുന്നെന്നാണ് ആരോപണം. കള്ളപ്പണം തടയൽ നിയമത്തിൽ ഇ.ഡിക്കുളള അധികാരങ്ങൾ സംബന്ധിച്ച ഭേദഗതി കൊണ്ടുവന്നതും ആധാർ നിയമം പാസാക്കിയെടുത്തതും പണബില്ലായി അവതരിപ്പിച്ചാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |