അടൂർ : പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ശൂരനാട് വടക്ക് ആനയടി അരുവണ്ണൂർവിള കിഴക്കേതിൽ വീട്ടിൽ സതീഷ് ഉണ്ണി (24) ക്ക് 24 വർഷം കഠിനതടവും 1,20,000 രൂപ പിഴയും അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷ വിധിച്ചു . പിഴ തുക അതിജീവിതയ്ക്ക് നൽകാൻ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സ്മിതാജോൺ ഹാജരായി. 2022ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ ഇതേ കോടതി മൂന്ന് മാസം മുമ്പ് 54 വർഷത്തെ ശിക്ഷ വിധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |