ന്യൂഡൽഹി: ഉത്തർപ്രദേശ് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി തർക്കത്തിൽ അഭിഭാഷക കമ്മിഷന്റെ പരിശോധനയ്‌ക്കുള്ള സ്റ്റേ നവംബർ വരെ നീട്ടി സുപ്രീംകോടതി. അഭിഭാഷക കമ്മിഷന്റെ സർവേ അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ നടപടിയിൽ വിശദമായ വാദം കേൾക്കാമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, പി.വി. സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ശ്രീകൃഷ്ണൻ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഭൂമിക്ക് മുകളിൽ മസ്ജിദ് നിർമ്മിച്ചുവെന്നും പൊളിച്ചു നീക്കണമെന്നുമുള്ള ഒരുവിഭാഗം വിശ്വാസികളുടെ ഹർജികൾ നിലനിൽക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ആ ഉത്തരവും സുപ്രീംകോടതി പരിശോധിക്കും. അലഹബാദ് ഹൈക്കോടതി നടപടികൾക്കെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |