ആറ്റിങ്ങൽ: ആറ്റിങ്ങൽ അയിലം റോഡിൽ തച്ചൂർകുന്നിന് സമീപം 40 ലിറ്റർ വിദേശമദ്യം ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച ആളെ ആറ്റിങ്ങൽ എക്സൈസ് സംഘം പിടികൂടി. കടയ്ക്കാവൂർ റെയിൽവേ കോച്ച് പാലത്തിന് സമീപം വടകയിൽ വീട്ടിൽ സുന്ദര(57)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. 80 കുപ്പികളിലായി സൂക്ഷിച്ചിരുന്ന മദ്യവും ഓട്ടോറിക്ഷയുമാണ് പിടികൂടിയത്. ഓണ ഡ്രൈഡേ വില്പനയ്ക്കായി ശേഖരിച്ചതാണീ മദ്യമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃത മദ്യ വില്പനയ്ക്ക് നേരത്തെ പ്രതിയുടെ മകനെ എക്സൈസ് പിടികൂടിയിരുന്നു. എന്നാൽ മകന് മദ്യം എത്തിച്ചുനൽകുന്നത് സുന്ദരനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ എക്സൈസ് ഇൻസ്പെക്ടർ ഷൈബു.പിയുടെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അശോകൻ, ഉദയകുമാർ സിവിൽ എക്സൈസ് ഇൻസ്പെക്ടർമാരായ സജിത്ത്, ഷജീർ, മഹേഷ്, ഷെരീഫ് ഡ്രൈവർ അനിൽ എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |