SignIn
Kerala Kaumudi Online
Tuesday, 15 October 2024 4.11 AM IST

അൻവർ പരാതി എഴുതി നൽകി,​ അജിത്തിനെതിരെ ആർ.എസ്.എസ് കൂടിക്കാഴ്ചയും അന്വേഷിക്കും

Increase Font Size Decrease Font Size Print Page
jh


തിരുവനന്തപുരം: പൊസീസ് ആസ്ഥാനത്ത് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് അജിത്കുമാറിന്റെ മൊഴിയെടുപ്പ് ആരംഭിച്ചത് രാവിലെ 11.15ന്. വൈകിട്ട് മൂന്നേകാൽ വരെ നീണ്ടു. ഡി.ജി.പിയുടെ ചേംബറിൽ ഐ.ജി ജി.സ്പർജ്ജൻകുമാറുമുണ്ടായിരുന്നു. തൊട്ടടുത്തെ മുറിയിൽ അന്വേഷണസംഘത്തിലെ എസ്.പിമാരായ എ.ഷാനവാസ്, എസ്.മധുസൂദനൻ എന്നിവരും. ഡി.ജി.പി നേരിട്ട് തന്റെ മൊഴിയെടുക്കണമെന്ന് നേരത്തേ അജിത്ത് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അജിത്‌കുമാറിന്റെ ആർ.എസ്.എസ് കൂടിക്കാഴ്ച അൻവർ ഇന്നലെ മൊഴിയായി എഴുതി നൽകിയതോടെ അതേക്കുറിച്ചും അന്വേഷിക്കാനാകും. പുതുതായി രണ്ട് കാര്യങ്ങൾ ഡി.ജി.പിക്ക് എഴുതിനൽകിയെന്നും ചില തെളിവുകൾ കൈമാറിയെന്നും അരമണിക്കൂർ കൂടിക്കാഴ്ചയ്ക്ക് ശേഷം അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചില കാര്യങ്ങൾ ഡി.ജി.പി ചോദിച്ചു മനസിലാക്കി. അജിത്ത് ക്രമസമാധാന ചുമതലയിൽ തുടരുന്നതിനാൽ തെളിവുകളും വിവരങ്ങളും നൽകാൻ പൊലീസ് ഉദ്യോഗസ്ഥരും വിരമിച്ചവരും ഭയപ്പെടുന്നതായും അൻവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PV ANWAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.