SignIn
Kerala Kaumudi Online
Friday, 20 September 2024 3.01 AM IST

'ബാഡ്ജ് ഒഫ് ഓണർ' പുരസ്‌കാരം സമ്മാനിച്ചു

Increase Font Size Decrease Font Size Print Page
badge

തിരുവനന്തപുരം: മികവു തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഒഫ് ഓണർ പുരസ്‌കാരങ്ങൾ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പൊലീസ് മേധാവി അനിൽകാന്ത് വിതരണം ചെയ്തു. 286 പൊലീസ് ഉദ്യോഗസ്ഥരാണ് 2020ലെ പുരസ്‌കാരം നേടിയത്. സായുധസേനാ വിഭാഗത്തിലെ 54 ഉദ്യോഗസ്ഥർക്ക് കമന്റേഷൻ ഡിസ്‌കും സമ്മാനിച്ചു. മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്ന് 25 പേർക്ക് പൊലീസ് മേധാവിയുടെ കമന്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു.


കുറ്റാന്വേഷണത്തിലെ മികവിന് 138, ഇന്റലിജൻസ് മികവിന് 22, ക്രമസമാധാനപാലനത്തിന് 11, പരിശീലനമികവിന് 8 വീതം ഉദ്യോഗസ്ഥർക്കാണ് ബാഡ്ജ് ഒഫ് ഓണർ. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ 14 പേരും ആന്റിഹ്യൂമൻ ട്രാഫിക്കിംഗ് വിഭാഗത്തിലെ നാല് പേരും സോഷ്യൽ പൊലീസിംഗ്, ബറ്റാലിയൻ ഭരണം, മോട്ടോർ വെഹിക്കിൾ വിഭാഗങ്ങളിലെ 24 പേരും പുരസ്‌കാരത്തിന് അർഹരായി. ട്രാഫിക്കിലെ ആറ്, വനിതാ പൊലീസിലെ രണ്ട്, മൗണ്ടഡ് പൊലീസ്, ഡോഗ്സ്‌ക്വാഡ്, പൊലീസ് ബാന്റ്, ഓർക്കസ്ട്ര വിഭാഗങ്ങളിലെ 13 പേർക്കും പുരസ്‌കാരം ലഭിച്ചു. പൊലീസ് അഡ്മിനിസ്‌ട്രേഷൻ, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, ഡാറ്റാ മെയിന്റനൻസ് വിഭാഗങ്ങളിൽ 26 പേരും ഫോറൻസിക് വകുപ്പിലെ മൂന്ന് പേരും ഫിംഗർ പ്രിന്റിലെ മൂന്ന് പേരും മറ്റ് വിഭാഗങ്ങളിൽനിന്ന് 13 പേരും പുരസ്‌കാരം നേടി.


ഐ.ജി ഗോപേഷ് അഗർവാൾ, ഡി.ഐ.ജി മാരായ കെ.സേതുരാമൻ, കെ.പി.ഫിലിപ്, എസ്.ശ്യാംസുന്ദർ, എ.വി.ജോർജ്, എസ്.പിമാരായ ആർ.നിശാന്തിനി, ടി. നാരായണൻ, ഹരിശങ്കർ, ജയ്‌ദേവ്. ജി, സുജിത് ദാസ്. എസ്, ശിൽപ.ഡി, വൈഭവ് സക്‌സേന, ഐശ്വര്യ ദോംഗ്രെ, ആനന്ദ്.ആർ, വിവേക് കുമാർ, അഡി. എസ്.പിമാരായ രാജൻ.എൻ, എസ്.മധുസൂദനൻ, വി.കെ.അബ്ദുൾ ഖാദർ എന്നിവർ ബാഡ്ജ് ഒഫ് ഓണർ ബഹുമതി സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.