നിലമ്പൂർ: പൂക്കോട്ടുംപാടം കൂറ്റമ്പാറയിൽ 182 കിലോയോളം കഞ്ചാവും ഒരു ലിറ്ററോളം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ട് കോടിയോളം വിലവരും. കൂറ്റമ്പാറ സ്വദേശികളായ കളത്തിൽ ഷറഫുദ്ധീൻ(40) , നെല്ലിക്കുന്ന് ഓടക്കൽ അലി (34) , കല്ലിടുമ്പൻ ജംഷാദ്(36), വടക്കുംപാടം അബ്ദുൾ ഹമീദ്(24) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ലഹരി കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.
കുറ്റമ്പാറ പരതക്കുന്നിൽ സ്വകാര്യവ്യക്തിയുടെ കാടുപിടിച്ച് കിടക്കുന്ന പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. രണ്ട് പ്രതികൾ ഓടി രക്ഷപെട്ടു. ആന്ധ്രയിൽ നിന്നും കഞ്ചാവെത്തിച്ച തമിഴ്നാട് സ്വദേശികളായ രണ്ട് പേർക്കുവേണ്ടിയും കാളികാവ് സ്വദേശിയായ പ്രധാന പ്രതിക്കുവേണ്ടിയും അന്വേഷണം ഊർജ്ജിതമാക്കിയതായി അധികൃതർ പറഞ്ഞു.
ചെറുപ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഹോണ്ട സിറ്റി കാറിലാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |