ന്യൂഡൽഹി: ഭർതൃപിതാവ് പീഡിപ്പിച്ച ശേഷം വ്യാജസിദ്ധന്റെ ഉപദേശത്തിൽ കുട്ടികളുണ്ടാകുന്നതിന് വേണ്ടി കോഴിയുടെ രക്തം കുടിപ്പിച്ചതായി യുവതിയുടെ പരാതി. പൂനെയിലെ ഭൊസാരി പൊലീസ് സ്റ്റേഷനിലാണ് 33കാരിയായ യുവതി പരാതി സമർപ്പിച്ചത്. യുവതിയുടെ പരാതിയെ തുടർന്ന് ഭർത്താവിനെയും ഭർത്താവിന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ മാതാവിനെതിരെ സ്ത്രീ പീഡനത്തിന് കേസും എടുത്തിട്ടുണ്ട്.
ലൈംഗിക ശേഷി നഷ്ടപ്പെട്ട കാര്യം മറച്ചു വച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും ഒടുവിൽ കുഞ്ഞിക്കാല് കാണുന്നതിന് വേണ്ടി ഭർത്താവിന്റെ പിതാവ് തന്നെ പീഡിപ്പിച്ചുവെന്നും ആ നീക്കം പരാജയപ്പെട്ടപ്പോൾ ഒരു വ്യാജ സിദ്ധന്റെ ഉപദേശം അനുസരിച്ച് കോഴിയുടെ രക്തം തന്നെകൊണ്ട് ഭർത്താവും ബന്ധുക്കളും ചേർന്ന് കുടിപ്പിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതി അന്വേഷിച്ച പൊലീസ് ഭർത്താവിനെയും അച്ഛനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എൻജിനീയറായ ഭർത്താവും പരാതിക്കാരിയും 2018ലാണ് വിവാഹം കഴിഞ്ഞതെന്നും എന്നാൽ കഴിഞ്ഞ നാലു മാസമായി പിരിഞ്ഞു കഴിയുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേരെ അറസ്റ്റ് ചെയ്തുവെങ്കിലും പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് ഭൊസാരി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജിതേന്ദ്ര കദം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |