കൊച്ചി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാന്‍ സഹായിച്ചാല്‍ ഇരുപത്തിയഞ്ച് കോടി രൂപ പലിശരഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ച് പത്തു കോടി തട്ടിയെടുത്ത കേസില്‍ ചേര്‍ത്തല വല്ലിയില്‍ വീട്ടില്‍ മോന്‍സണ്‍ മാവുങ്കലിനെയാണ് (52) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് വരികയാണ്.
യേശുവിനെ ഒറ്റിയതിന് യൂദാസിന് കിട്ടിയ 30 വെള്ളിക്കാശില്‍ ഒരെണ്ണം തന്റെ കൈയിലുണ്ടെന്നുവരെ അവകാശപ്പെട്ട് ഇയാള്‍ വില്‍പ്പന നടത്തിയ പുരാവസ്തുക്കളില്‍ പലതും സ്വന്തമായി നിര്‍മ്മിച്ചവയാണെന്നാണ് പുറത്തുവരുന്ന വിവരം. വ്യാജ പുരാവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ സ്വന്തം ടീമും സംവിധാനങ്ങളും ഇയാള്‍ക്കുണ്ട്. പുരാവസ്തുക്കളുടെ മാര്‍ക്കറ്റിംഗിനായി സിനിമാ താരങ്ങളടക്കമുള്ളവരുമായി ഇയാള്‍ സൗഹൃദം ഉണ്ടാക്കിയിരുന്നു. മലയാളത്തിലെ പ്രശസ്ത നടന്‍ ബാലയുമായി മോന്‍സണ്‍ മാവുങ്കലിന്റെ വീഡിയോ ഇത്തരത്തില്‍ ഒന്നാണ്. ഈ വീഡിയോയില്‍ മോന്‍സണ്‍ മാവുങ്കലിനെ തന്റെ സഹോദരതുല്യനെന്നാണ് ബാല വിശേഷിപ്പിക്കുന്നത്. ഇതിന് പുറമേ മോന്‍സണ്‍ ചെയ്ത ചാരിറ്റിയെകുറിച്ചും വീഡിയോയില്‍ വര്‍ണ്ണിക്കുന്നുണ്ട്.
ട്രംപുമായി ബിസിനസ്
ബാലയുമായുള്ള വീഡിയോയില്‍ അമേരിക്കന്‍ മുന്‍പ്രസിഡന്റ് ട്രംപിന്റെ കമ്പനിയുമായി ചേര്‍ന്ന് താന്‍ ബിസിനസ് നടത്താന്‍ പോവുന്നതായി പറയുന്നുണ്ട്. അറേബ്യയുടെ ചരിത്രമുറങ്ങുന്ന പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്നും ഇതിന്റെ ബിസിനസ് നടത്താനായി ട്രംപിന്റെ കമ്പനിയുമായി ചര്‍ച്ച നടത്തുന്നുണ്ട് എന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്. ബാലയുമായുള്ള അഭിമുഖത്തിനിടയില്‍ എനിക്കൊരു പ്രോബ്ളം വരുമ്പോള്‍ ബാല എന്നെ നോക്കണമെന്നും ഇയാള്‍ പറയുന്നുണ്ട്. തന്നെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയതിന് സിനിമാ നടന്റെ വിരലില്‍ ഇയാള്‍ മൈസൂര്‍ രാജാവിന്റെതെന്ന് അവകാശപ്പെടുന്ന മോതിരം അണിയിക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |