കാമ്പ് നൂ: ഇതിഹാസതാരം ലയണൽ മെസി അണിഞ്ഞിരുന്ന വിഖ്യാതമായ പത്താം നമ്പർ ജേഴ്സിയുടെ പുതിയ അവകാശി, പതിനെട്ടുകാരൻ അൻസു ഫാറ്റി പത്തു മാസത്തെ ഇടവേളയ്ക്ക് ശേഷം ഗോളകമ്പടിയോടെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ വിജയ വഴിയിയിൽ തിരിച്ചെത്തി.കഴിഞ്ഞ ദിവസം നടന്ന ലാലിഗ മത്സരത്തിൽ ലെവാന്റെയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ കീഴടക്കിയത്.7-ാം മനിട്ടിൽ സൂപ്പർ സ്ട്രൈക്കർ ഡിപെ പെനാൽറ്റിയിലൂടെ നേടിയ ഗോളിൽ ബാഴ്സ ലീഡെടുത്തു. 14-ാം മിനിട്ടിൽ ലൂക്ക് ഡി ജോംഗ് ബാഴ്സയുടെ ലീഡുയർത്തി. തുടർന്ന് 81-ാം മിനിട്ടിൽ പകരക്കാരനായി കളത്തിലിറങ്ങിയ ഫാറ്റി രണ്ടാം പകുതിയുടെ അധിക സമയത്ത് 91-ാം മിനിട്ടിൽ ലെവാന്റെയുടെ വലകുലുക്കി ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.
മെസി, റൊണാൾഡീന്യോ, മറഡോണ തുടങ്ങിയ ഇതിഹാസങ്ങൾ അണിഞ്ഞ ബാഴ്സയുടെ പത്താം നമ്പർ ജേഴ്സി തനിക്ക് ഭാരമാകില്ലെന്ന സൂചനയാണ് ദീർഘകാലത്തെ പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ ഫാറ്റി നൽകുന്നത്.2020 നവംബറിലാണ് പരിക്ക് ഫാറ്റിക്ക് പരിക്കേറ്റത്. തുടർച്ചയായുള്ള ശസ്ത്രക്രിയകളെ തുടർന്നാണ് കരിയർ തന്നെ അപകടത്തിലാകുമെന്ന് കരുതിയ പരിക്കിൽ നിന്ന് ഫാറ്റി മോചിതനായത്.തിരിച്ചു വരവിലെ തന്റെ ആദ്യത്തെ ഗോൾനേട്ടം താരം ആഘോഷിച്ചതിലും പ്രത്യേകത ഉണ്ടായിരുന്നു. ടീമംഗങ്ങൾക്കൊപ്പമുള്ള ആഘോഷം കഴിഞ്ഞതിനു ശേഷം ബാഴ്സലോണ ടീം ഡോക്ടറുടെ അരികിലേക്ക് ഓടിയെത്തിയ ഫാറ്റി അദ്ദേഹത്തെ ആലിംഗനം ചെയ്താണ്ഡ തന്റെ നന്ദി പ്രകടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |