കൊൽക്കത്ത: ഭവാനിപ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ പൊതുതാൽപര്യ ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഭവാനിപ്പൂരിലെ സ്ഥാനാർത്ഥി. മുൻ നിശ്ചയപ്രകാരം 30ന് വോട്ടെടുപ്പ് നടക്കുമെന്നും കോടതി വ്യക്തമാക്കി. നവംബർ അഞ്ചിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ മമതയ്ക്കു മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകും. ഇതിനിടെയാണ് ഭവാനിപ്പൂർ ഉൾപ്പെടെ, ബംഗാളിലും ഒഡിഷയിലുമായി 4 നിയമസഭാ മണ്ഡലങ്ങളിൽ 30ന് തിരഞ്ഞെടുപ്പു നടത്താൻ തിര. കമ്മിഷൻ തീരുമാനിച്ചത്. കമ്മിഷന്റെ ഈ തീരുമാനം ചോദ്യം ചെയ്തായിരുന്നു ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |