ന്യൂഡൽഹി : 1993ൽ രാജഥാനി എക്സ്പ്രസുകളിൽ നടത്തിയ ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്കെതിരെയുള്ള കുറ്റം ചുമത്തൽ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് രാജസ്ഥാനിലെ അജ്മീറിലുള്ള പ്രത്യേക ടാഡാക്കോടതിയ്ക്ക് നിർദ്ദേശം നൽകി. അതുവരെ പ്രതികളിലൊരാളെന്ന് കണ്ടെത്തി 2010ൽ അറസ്റ്റ് ചെയ്ത ഹമീർ ഉയി ഉദ്ദീന്റെ ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റിയതായും യു.പി പൊലീസിനെ കോടതി അറിയിച്ചു.
ഇതിനുള്ളിൽ തന്നെ വിചാരണ ആരംഭിക്കണമെന്നും കോടതി വിധിച്ചു. ഇതിന് മുൻപ് സി.ബി.ഐയ്ക്ക് ആവശ്യമായ തെളിവുകൾ ശേഖരിക്കാമെന്നും പ്രതികളെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
ഡിസംബർ 10ന് കേസ് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |