ചെന്നെെ: വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന കുറിപ്പുകൾ ട്വിറ്ററിൽ പങ്കുവച്ചതിന് തമിഴ്‌നാട്ടിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ആർ. കല്യാണരാമൻ (55) എന്നയാളെയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ഐ.പി.സി സെക്ഷൻ 153 എ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിൽ, കഴിഞ്ഞ രണ്ട് മാസത്തിനിടെ മറ്റ് മതവിശ്വാസികൾക്കെതിരെ 18 ട്വിറ്റർ പോസ്റ്റുകൾ ഇട്ടതായി കണ്ടെത്തിയാതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗോപിനാഥ് എന്ന അഭിഭാഷകൻ നൽകിയ പരാതിയിലാണ് സെൻട്രൽ ക്രൈം ബ്രാഞ്ചും സൈബർ ക്രൈം പൊലീസും കല്യാണരാമനെതിരെ നടപടിയെടുത്തത്.
ഭാരതീയ ജനതാ മസ്ദൂർ മഹാസംഘിന്റെ (ബിജെഎംഎം) മുൻ ദേശീയ സെക്രട്ടറിയും ബി.ജെ.പിയുടെ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവുമായ കല്യാണരാമൻ സമാനമായ കുറ്റങ്ങൾക്ക് മുമ്പും അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു മതത്തെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയതിന് ഈ വർഷം ഫെബ്രുവരിയിൽ ഗുണ്ടാ ആക്ട് പ്രകാരം ഇയാൾ അറസ്റ്റിലായിരുന്നു. സമാനമായ പ്രസ്താവന നടത്തിയതിന് 2016ലും കല്യാണരാമനെ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |