തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പതിനൊന്ന് ജില്ലകളിലും, നാളെ പന്ത്രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
നാളെ കണ്ണൂരും കാസർകോടും ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കിഴക്കൻ കാറ്റിന്റെ ഫലമായി മലയോര മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് വിലയിരുത്തൽ. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ അറിയിച്ചു.
കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടുതൽ സ്ഥലങ്ങളും കൂട്ടിക്കൽ, തീക്കോയി മേഖലകളിലാണ്. അപകട മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും. ആലപ്പുഴ ചെറുതന തേവരി പാടശേഖരത്തിൽ മട വീണു. 400 ഏക്കർ നെൽകൃഷി നശിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. കേരള, കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു. ഇന്നുമുതൽ 23 വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. ആരോഗ്യ സർവകലാശാലയുടെ ഇന്നത്തെ പരീക്ഷകൾ മാറ്റിവച്ചു. കണ്ണൂർ സർവകലാശാല ഇന്ന് മുതൽ 22 വരെയുള്ള പരീക്ഷകൾ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |