ചെന്നൈ: കൊവിഡ് രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തി തമിഴ്‌നാട്. സിനിമ തീയേറ്ററുകളിൽ 100 ശതമാനം പ്രവേശനം അനുവദിച്ചു. ഒന്ന് മുതൽ എട്ട് വരെയുളള ക്ളാസുകൾക്ക് ഇടവിട്ട ദിവസങ്ങളിൽ പൂർണതോതിൽ പ്രവർത്തനത്തിനും അനുവാദം നൽകി. നവംബർ ഒന്നുമുതലാണിത്. കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളിലുമുളള സമയ നിയന്ത്രണങ്ങളും തമിഴ്‌നാട് സർക്കാർ നീക്കി. മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ ശനിയാഴ്‌ച ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിലേക്ക് എ.സി, നോൺ എ.സി ബസുകളും സർവീസ് നടത്താൻ അനുവദിച്ചു. പക്ഷെ ഉത്സവങ്ങളും രാഷ്‌ട്രീയ പരിപാടികൾ നടത്തുന്നതിനുമുളള വിലക്ക് സംസ്ഥാന സർക്കാർ നീട്ടി.
ഉത്സവകാലമായതിനാലാണ് ഷോപ്പുകൾ, റെസ്‌റ്റോറന്റുകൾ, ബേക്കറികൾ എന്നിവയ്‌ക്ക് നിലവിലെ രാത്രി 11 മണിവരെ തുറക്കാനുളള നിയന്ത്രണം എടുത്തുകളഞ്ഞത്. ഇൻഡോർ, ഔട്ട്ഡോർ ഗെയിമുകൾ, കായിക പരിശീലനം എന്നിവയ്‌ക്കും അനുമതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |