കോട്ടയം: കുറിച്ചിയിൽ എ.എസ്.ഐയെ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ ക്യാമ്പിലെ ഗ്രേഡ് എ. എസ്. ഐ കാലായിൽപ്പടി സ്വദേശി മധുവിനെയാണ് (52) രാവിലെ ഏഴ് മണിയോടെ കുറിച്ചി ഔട്ട് പോസ്‌റ്റ് ജംഗ്ഷനിലെ ഹോട്ടലിന് മുകളിലെ താൽക്കാലിക ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടര മാസമായി ഇയാൾ ഭാര്യയുമായി വഴക്കിട്ട് ഹോട്ടലിന് മുകളിലത്തെ താത്ക്കാലിക ഷെഡിൽ താമസിച്ചുവരികയായിരുന്നു. നേരം പുലർന്നിട്ടും പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ മുകളിലെത്തി നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. തുടർന്ന് ഹോട്ടൽ ഉടമ ചിങ്ങവനം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ജോലിക്കൊപ്പം മധു തിരുമ്മൽ ചികിത്സയും നടത്തിയിരുന്നു. ഹോട്ടൽ ഉടമയെ തിരുമ്മാൻ ഇയാൾ പതിവായി എത്തിയിരുന്നു. അങ്ങനെയാണ് ഹോട്ടൽ ഉടമയുമായി ചങ്ങാത്തത്തിലായതും അവിടെ ഷെഡിൽ താമസമാക്കിയതും.
ചിങ്ങവനം സി.ഐ ടി.ആർ ജിജു സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം അറിയാൻ സാധിക്കുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |