കുന്നംകുളം: ബൈക്കുകൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന രണ്ട് പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കപ്പൂർ പള്ളങ്ങാട്ട് ചിറ അപ്പത്തുംപറമ്പിൽ വീട്ടിൽ ഫൈസൽ (23), പത്തായപുരക്കൽ വീട്ടിൽ അഫീദ് (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ അഞ്ചിന് വൈകീട്ട് കുന്നംകുളം മാർക്കറ്റ് റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് ഫൈസൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ ഫൈസൽ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറ്റൊരു വാഹനത്തിന്റെതാണെന്ന് കണ്ടെത്തി. ഫൈസലിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂട്ടുകാരനായ അഫീദുമായി ചേർന്നാണ് വാഹനങ്ങൾ മോഷ്ടിക്കുന്നതെന്ന് കണ്ടെത്തിയത്. തുടർന്ന് അഫീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ നിരവധി വാഹനങ്ങൾ ഇത്തരത്തിൽ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. പകൽ സമയങ്ങളിൽ കറങ്ങി നടന്ന് ആശുപത്രി പരിസരങ്ങളിലും മറ്റും പാർക്ക് ചെയ്ത വാഹനങ്ങൾ എടുത്ത് കൊണ്ടുപോയി കുറഞ്ഞ വിലയ്ക്ക് ആക്രി കടകളിലും മറ്റും കൊടുക്കുകയാണ് ഇവരുടെ രീതി. കുന്നംകുളം, പട്ടാമ്പി, അമല പരിസരങ്ങളിൽ നിന്നുമാണ് ഇവർ വാഹനങ്ങൾ ഏറെയും എടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചെയ്തു. കുന്നംകുളം എസ്.ഐമാരായ ഡി.ശ്രീജിത്ത്, ഗോപിനാഥൻ. അസി. സബ് ഇൻസ്പെക്ടർ സുമേഷ്, സി.പി.ഒ മാരായ ബിജു, ഹംദ്, സുജിത്ത്, റിജിൻ ദാസ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |