ചെന്നൈ: വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിലെ ബി ജെ പി നേതാക്കളുടെ സന്ദർശനം വിവാദമാകുന്നു. സന്ദർശന വേളയിലെ ഫോട്ടോഷൂട്ടാണ് വിവാദത്തിലായത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ സന്ദർശിച്ചിരുന്നു.
പാർട്ടി സഹപ്രവർത്തകർക്കൊപ്പം അണ്ണാമലൈ ചെറിയ വെള്ളക്കെട്ടുള്ള പ്രദേശത്ത് ബോട്ടിൽ ഇരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കണങ്കാലോളം വെള്ളമുള്ള പ്രദേശത്തൂടെ ബോട്ടില്‍ സഞ്ചരിക്കുകയും, ഒരു സ്ത്രീയോട് സുഖവിവരം അന്വേഷിക്കുന്ന പോലെ അഭിനയിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
വീഡിയോയ്ക്ക് വിശ്വാസ്യത ലഭിക്കാന്‍ അണ്ണാമലയ്ക്ക് പിന്നിലായി വെള്ളത്തില്‍ നില്‍ക്കുന്നവരോട് മാറി നില്‍ക്കാന്‍ പറയുന്നതും വ്യക്തമാണ്. ഇതോടെ ബിജെപി നേതാവിനെതിരെ രൂക്ഷ വിർശനം ഉയർന്നിരുന്നു.
It’s shameful one has to go in a boat to our @CMOTamilnadu @mkstalin avl own Kolathur constituency. He is the MLA here for 10 years+!
— K.Annamalai (@annamalai_k) November 9, 2021
Streets water logged, electricity not there in most of the houses & people losing their daily livelihoods!
This has been an yearly occurrence! pic.twitter.com/4W1o0Kfphk
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |