അമൃത്സർ: റിപ്പബ്ലിക് ദിനത്തിൽ നടത്തിയ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ 83 കർഷകർക്ക് പഞ്ചാബ് സർക്കാർ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. എന്നാൽ പഞ്ചാബിന്റെ നീക്കത്തിൽ ഡൽഹി പൊലീസ് അമർഷം രേഖപ്പെടുത്തി.
ദുരിതമനുഭവിക്കുന്ന കർഷകരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് വേണ്ടിയിട്ടാണ് ഇതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ട്വീറ്റ് ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാരെ ഇകഴ്ത്തിക്കാണിക്കുന്ന നീക്കമാണിതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ പറയുന്നു. വിവിധ കേസുകളിൽ പ്രതികളായ 83 പേർക്ക് ധനസഹായം നൽകുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകും എന്നാണ് പ്രധാനമായും നിയമവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |