റാന്നി: സർക്കാർ ഉദ്യോഗസ്ഥയുടെ സ്വർണാഭരണങ്ങളും പണവുമായി കടന്ന ഭർത്താവ് അറസ്റ്റിൽ. പുതുശേരിമല ഫിറോസ് നിവാസിൽ റഹിം (65) ആണ് പൊലീസിന്റെ പിടിയിലായത്. ഭാര്യയുടെ 10 പവന്റെ സ്വർണാഭരണങ്ങളും ശമ്പളവുമായിട്ടാണ് ഇയാൾ സ്ഥലംവിട്ടത്. ഒക്ടോബർ 28നായിരുന്നു സംഭവം.
ഭാര്യ ജോലിയ്ക്ക് പോയ തക്കം നോക്കി പ്രതി അലമാര വെട്ടിപ്പൊളിച്ച് സ്വർണവും പണവുമെടുക്കുകയായിരുന്നു. തുടർന്ന് ഒരു കത്തും എഴുതിവച്ച് സ്ഥലംവിട്ടു. 'ഞാൻ പോകുന്നു' എന്നെഴുതിയ കത്ത് കണ്ടതോടെയാണ് ഭർത്താവാണ് മോഷണം നടത്തിയതെന്ന് മനസിലായത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയിരുന്നു.നൂറോളം ലോഡ്ജുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. മറ്റൊരാളുടെ ഫോണിൽ നിന്ന് റഹിം ബന്ധുവിനെ വിളിച്ചിരുന്നു, ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. തിരുവനന്തപുരം ആറ്റിങ്ങലിൽവച്ചാണ് ഇയാൾ പിടിയിലായത്. പത്ത് പവൻ സ്വർണാഭരണങ്ങളാണ് റഹിം കൊണ്ടുപോയത്. ഇതിൽ പകുതി വിറ്റതായും ബാക്കി പലയിടങ്ങളിൽ പണയപ്പെടുത്തിയതായും കണ്ടെത്തി. ഒരു ലക്ഷം രൂപ കൈവശം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |