ന്യൂഡൽഹി: രാജ്യത്ത് ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവരെ അടിച്ചമർത്താൻ യു.എ.പി.എ ആയുധമാക്കുന്നുവെന്ന മുൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേന്ദ്രത്തോട് വിശദീകരണം തേടിയത്. യു.എ.പി.എയ്ക്ക് എതിരെ സമർപ്പിച്ച ഹർജികൾക്കൊപ്പം ഇതും പരിഗണിക്കാമെന്നും പറഞ്ഞു.
മുൻ ഐ.എ.എസ് ഓഫീസർമാരായ ഹർഷ് മന്ദർ, വജാഹത്ത് ഹബീബുള്ള, അമിതാബ് പാണ്ഡെ,കമൽ കാന്ത് ജെയ്സ്വാൾ,ഹിണ്ടാൽ ഹൈദർ തുടങ്ങി പതിനൊന്ന് ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |