മനാമ: ബഹ്‌റൈനിൽ സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സ്വദേശികൾക്ക് മാത്രം ജോലി നൽക്കുന്ന പുതിയ നിയമത്തിന് പാർലമെന്റ് കരട് ബിൽ പാസാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലും, സർക്കാറിന് 50 ശതമാനത്തിലധികം വിഹിതമുള്ള സ്ഥാപനങ്ങളിലുമാണ് ജോലികൾ സ്വദേശികൾക്ക് മാത്രമാക്കാൻ വ്യവസ്ഥ ചെയ്യുന്നത്. ആറു മാസത്തിനുള്ളിൽ ഇതു സംബന്ധിച്ച് പഠനം നടത്തി ദേശീയ അസംബ്ലിയുടെ പരിഗണനയ്ക്ക് വിടണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. അതേ സമയം യോഗ്യരല്ലാത്ത സ്വദേശികൾക്ക് പകരം വിദേശികളെ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമിക്കാം. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനാണ് ഈ നിയമം പാസാക്കിയതെന്ന് സർക്കാർ വ്യക്തമാക്കി. മന്ത്രിമാർ ശക്തമായ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കണം. പലരും വിഷയത്തിന്റെ ഗൗരവം ഇപ്പോഴും മനസിലാക്കിയിട്ടില്ലെന്ന് മുഹമ്മദ് അൽ അബ്ബാസി വിമർശിച്ചു.സ്വദേശികളെക്കാൾ വിദേശികളാണ് ബിസിനസ് രംഗത്ത് ഉള്ളത്. വിവേചനം പാടില്ലെന്ന് അന്താരാഷ്ട്ര കരാറുകൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വദേശികൾക്ക് രാജ്യത്ത് തൊഴിൽ നൽകാനുള്ള അധികൃതരുടെ തീരുമാനം വിദേശികളായ ബിസിനസുകാർക്ക് മാറ്റി നിർത്താൻ സാധിക്കില്ല. വിവിധ പദവികൾ ഏറ്റെടുക്കാൻ യോഗ്യരായ ബഹ്റൈനികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |