2020 ജൂൺ 5 - പുതിയ കാർഷിക നിയമങ്ങൾ ഓർഡിനൻസായി. വ്യാപക പ്രതിഷേധം
സെപ്തം. 14: നിയമം പാർലമെന്റിൽ
സെപ്തം. 17: ശിരോമണി അകാലിദളിന്റെ ഏക കേന്ദ്രമന്ത്രി ഹർസീമ്രത് കൗർ രാജിവച്ചു.
സെപ്തം.20:നിയമങ്ങൾ പാർലമെന്റ് പാസാക്കി
സെപ്തം. 24:പഞ്ചാബിൽ ട്രെയിൻ തടയൽ സമരം
സെപ്തം.26: ശിരോമണി അകാലിദൾ എൻ.ഡി.എ വിട്ടു
സെപ്തം. 27:നിയമങ്ങൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം.
നവം. 3:രാജ്യവ്യാപകമായി റോഡ് തടയൽ സമരം
നവം.26 - ഡൽഹി ചലോ പ്രക്ഷോഭത്തിന് തുടക്കം. ട്രാക്ടറുകളും ട്രോളികളുമായി പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ഡൽഹിയിലേക്ക്. പൊലീസുമായി ഏറ്റുമുട്ടൽ
നവം.27- ഡൽഹി അതിർത്തിയിൽ കർഷകർ. സിംഘുവിലും തിക്രിയിലും റോഡ് ഉപരോധം.
നവം.29- നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്
ഡിസം.1- ആദ്യ ചർച്ച പാളി.വിദഗ്ദ്ധസമിതി രൂപീകരിക്കാമെന്ന് കേന്ദ്രം. നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ.
ഡിസം. 8:കർഷകരുടെ ഭാരത് ബന്ദ്.
ഡിസം.16 - ചർച്ചയ്ക്ക് സമിതിയെന്ന നിർദ്ദേശവുമായി സുപ്രീംകോടതി
ഡിസം.30- വീണ്ടും ചർച്ച. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കരടുനിയമത്തിലെ ഒരു കോടി രൂപ വരെ പിഴ ചുമത്തുന്ന വ്യവസ്ഥയിൽ നിന്ന് കർഷകരെ ഒഴിവാക്കുക, കരട് വൈദ്യുതി ബില്ലിൽ കർഷകർക്ക് അനുകൂലമായി ഭേദഗതി കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം
2021 ജനുവരി 4,8: നിയമങ്ങൾ റദ്ദാക്കില്ലെന്ന് കേന്ദ്രം.ചർച്ചകൾ അലസി
ജനു.11: സമരം കൈകാര്യം ചെയ്തതിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ജനു.12- നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചർച്ചയ്ക്കായി നാലംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു
ജനു. 26:റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിൽ കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തം. ട്രാക്ടർ മറിഞ്ഞ് കർഷകൻ മരിച്ചു. ചെങ്കോട്ടയിൽ ഇരച്ചുകയറി സിക്ക് മത പതാക ഉയർത്തി.
ഫെബ്രു.5: പിന്തുണയുമായി ടൂൾ കിറ്റ് ഉണ്ടാക്കിയെന്ന് ആരോപിച്ച് ഗ്രെറ്റ തൻബെർഗിനും മറ്റുമെതിരെ കേസ്.
ഫെബ്രു. 18: ട്രെയിൻ തടയൽ സമരത്തിന് ആഹ്വാനം
മാർച്ച് 5: 100 ദിനം പിന്നിട്ട് കർഷക സമരം
ജൂലായ് 21: പാർലമെന്റിന്റെ വർഷകാല സമ്മേളന സമയത്ത് ജന്തർമന്ദറിൽ കർഷകരുടെ പ്രതിഷേധം
ആഗസ്റ്റ് 28: ഹരിയാനയിലെ കർണാലിൽ കർഷകർക്കു നേരെ ലാത്തി ചാർജ്ജ്. ഒരു കർഷകൻ കൊല്ലപ്പെട്ടു
ഒക്ടോ. 4: യു.പിയിലെ ലഖിംപൂരിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഒാടിച്ച ജീപ്പിടിച്ച് നാലു കർഷകർ കൊല്ലപ്പെട്ടു
നവം. 19: നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |