പാരിസ്: അടുത്ത വർഷം ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്‌കരിക്കില്ലെന്ന് ഫ്രാൻസ്. ചൈനയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തിലാണ് ശക്തമായ നടപടികൾ എടുക്കേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ഒളിമ്പിക്സിൽ ഉദ്യോഗസ്ഥരെ അയയ്ക്കുന്നത് വിലക്കിയ ലോകരാജ്യങ്ങളുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നടപടി പ്രതീകാത്മകമായതിനാൽ ഒരുതരത്തിലും ഒളിമ്പിക്സിനെ ബാധിക്കില്ലെന്നും നയതന്ത്രതലത്തിലല്ലാതെ മത്സരം പൂർണമായി ബഹിഷ്‌കരിക്കുകയാണെങ്കിൽ ഫലപ്രദമായ നടപടിയായിരിക്കുമെന്നും മാക്രോൺ ചൂണ്ടിക്കാട്ടി.ഒളിമ്പിക്സിനെ രാഷ്ട്രീയവത്കരിക്കുന്നത് നല്ലതല്ലെന്നും അതിനാൽ നയതന്ത്ര ഉദ്യോഗസ്ഥരെ കായികതാരങ്ങൾക്കൊപ്പം അയക്കണമെന്നതാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ തീരുമാനമെന്നും മാക്രോൺ കൂട്ടിച്ചേർത്തു. ഉയ്ഗുർ വംശജർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെയുള്ള ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച്
ഒളിമ്പിക്സിന് സർക്കാർ പ്രതിനിധികളെ അയക്കില്ലെന്ന് യു.എസ്, യു.കെ, ആസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |