കൊല്ലം: തടിമില്ലുകളിലെ അറപ്പുകൂലി ജനുവരി ഒന്നു മുതൽ വർദ്ധിപ്പിക്കും. ഒരു മണിക്കൂർ തടി അറക്കാൻ 1200 രൂപയായി നിശ്ചയിച്ചു. ഒരു ക്യുബിക് അടി തേക്ക്, ഈട്ടിത്തടി അറക്കാൻ 160 രൂപയും ഒരു കോൽ തെങ്ങിന് 140 രൂപയുമായിരിക്കും പുതുക്കിയ കൂലിയെന്ന് ഇൻഡസ്ട്രീസ് ഒഫ് നാഷണൽ സാമിൽ ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
സ്റ്റീലിന്റെ കടന്നുകയറ്റവും കൊവിഡും തടിമിൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മില്ലിലെ വാൾ വിലയിൽ 50 ശതമാനം വർദ്ധനവുണ്ടായി. തൊഴിലാളികളുടെ ദൗർലഭ്യം, കൂലി, വൈദ്യുതി ചാർജ്ജ്, ലൈസൻസ് ഫീസ് എന്നിവയുടെ വർദ്ധനവും ദോഷകരമായി. ജില്ലയിൽ നിന്ന് ഉരുളൻ തടികൾ വ്യാപകമായി അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുന്നതു മൂലം തടിമില്ലുകളിൽ ജോലി ഇല്ലാതായെന്നു പറയാം. ജി.എസ്.ടി ഇല്ലാതെ വഴിയോരങ്ങൾ കേന്ദ്രീകരിച്ച് അനധിക്യത തടി വ്യാപാരം വർദ്ധിച്ചതും തടിമില്ലുകളെ ബാധിച്ചതായി ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |