കൊച്ചി: സി.എസ്.ബി ബാങ്കിനെ റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കായി എംപാനൽ ചെയ്‌തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പൊതു ബാങ്കിംഗ് ഇടപാടുകൾ നടത്താൻ ബാങ്കിന് ലഭിക്കുന്ന അനുമതിയാണിത്.
നികുതി പിരിവ്, പെൻഷൻ നൽകൽ, സ്റ്റാമ്പ് തീരുവ ശേഖരിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന, കേന്ദ്രസർക്കാർ വകുപ്പുകളുമായി ധാരണയിലെത്താൻ സി.എസ്.ബി ബാങ്കിന് കഴിയും. ടി.ഡി.എസ്., ജി.എസ്.ടി., സ്‌റ്റാമ്പ് തീരുവ, രജിസ്‌ട്രേഷൻ, വസ്‌തു നികുതി, മൂല്യവർദ്ധിത നികുതി, പ്രൊഫഷണൽ നികുതി തുടങ്ങിയവവഴി സർക്കാരുമായി ബന്ധപ്പെട്ട വിപുലമായ ഇടപാടുകളും നടത്താനാകും.
സി.എസ്.ബി ബാങ്കിലെ അക്കൗണ്ട് മുഖേന, രാജ്യവ്യാപകമായുള്ള 562 ശാഖകളിലൂടെ ഈ ഇടപാടുകൾ ലളിതമായി നടത്താൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് റീട്ടെയിൽ ബാങ്കിംഗ് വിഭാഗം മേധാവി നരേന്ദ്ര ദീക്ഷിത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |