ഉൾക്കടൽ കേന്ദ്രീകരിച്ച് സംയുക്ത സേനാ പരിശോധന നടത്തി
കൊടുങ്ങല്ലൂർ: പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷാ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി അഴീക്കേട് തീരദേശ പൊലീസിന്റെ നേതൃത്തത്വിൽ കടലിൽ എക്സൈസ് തീരദേശ പൊലീസ് സംയുക്ത പരിശോധന നടത്തി.
തീരദേശ പൊലീസ് ഇൻസ്പെക്ടർ സി. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന. പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും എത്താൻ സാദ്ധ്യതയുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു പരിശോധനയും പട്രോളിംഗും നടത്തിയത്.
കരയിൽനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ കടലിലുള്ള എല്ലാ മത്സ്യബന്ധന യാനങ്ങളും സംഘം പരിശോധിച്ചു. കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പെക്ടർ എം. ഷാംനാഥ്, തീരദേശ പൊലീസ് എസ്.ഐ: ഷോബി വർഗീസ് എന്നിവർ നേതൃത്വം നൽകി. കോസ്റ്റൽ പൊലീസ് എ.ഐ.ജിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് കടലിൽ പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |