ന്യൂഡൽഹി: തീഹാർ ജയിലിൽ തടവുപുള്ളി മൊബൈൽ ഫോൺ വിഴുങ്ങി. നിരോധിത വസ്‌തുക്കൾ തടവുകാർ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ പതിവായി നടക്കാറുള്ള പരിശോധനയ്ക്കിടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണിത്. കഴിഞ്ഞ ദിവസം ജയിലിലെ ഒന്നാം ബ്ലോക്കിലാണ് സംഭവം നടന്നത്. ഫോൺ വിഴുങ്ങിയതിന് പിന്നാലെ തടവുകാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ ഉടൻ ജയിൽ ആശുപത്രിയിലേക്ക് മാറ്റി പരിശോധനയ്ക്ക് വിധേയമാക്കി. ഫോൺ ശരീരത്തിനുള്ളിലുണ്ടെന്ന് വ്യക്തമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. മൊബൈൽഫോൺ പുറത്തെടുക്കാൻ ശസ്ത്രക്രിയ വേണ്ടിവന്നേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |