യു.ജി.സി നോട്ടീസിന് മറുപടി നൽകാതെ കേരള സർവകലാശാല
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സർവകലാശാലാ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്ത സംഭവത്തിൽ ഉത്തരവാദിയായ അദ്ധ്യാപകന് പ്രൊഫസറായി സ്ഥാനക്കയറ്റം നൽകിയതിൽ യു.ജി.സിക്ക് വിശദീകരണം നൽകാതെ കേരള സർവകലാശാല.
യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ ചുമതല വഹിച്ചിരുന്ന അധ്യാപകനായ അബ്ദുൾ ലത്തീഫിനെ സർവകലാശാലയിൽ അറബിക് പ്രൊഫസറായി നിയമിക്കാനാണ് തീരുമാനിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ പരീക്ഷാ ജോലികളിൽ നിന്ന് സ്ഥിരമായി ഡിബാർ ചെയ്യുകയും , യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സർക്കാർ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പ്രൊഫസറായി സ്ഥാനക്കയറ്റം നൽകിയതിൽ വിശദീകരണം തേടി ഡംസബർ 15ന് യു.ജി.സി അയച്ച കത്തിന് സർവകലാശാല മറുപടി നൽകിയില്ല. സേവ് എഡ്യൂക്കേഷൻ ഫോറത്തിന്റെ നിവേദനത്തിലായിരുന്നു. യു.ജി.സിയുടെ കത്ത്. നിയമനങ്ങൾ നടത്തേണ്ടതെന്നും ഇളവുകൾ അനുവദിക്കരുതെന്നും കേരള വി.സിക്ക് യു.ജി.സി നൽകിയ നോട്ടീസിലുണ്ട്.
യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷ നടത്തിപ്പിലെ വിവരങ്ങൾ നൽകാത്തതിന് ഈ അദ്ധ്യാപകന് മുഖ്യ വിവരാവകാശ കമ്മിഷണർ നേരത്തേ 3000 രൂപ പിഴ ചുമത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |