കീവ് : റഷ്യൻ ആക്രമണത്തിൽ പകച്ചുനിൽക്കുന്ന കീവ് നഗരത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് മുന്നിൽ കാരുണ്യത്തിന്റെ വാതിൽ തുറന്ന് സംരക്ഷണത്തിന്റെ ഇരുകരങ്ങളും നീട്ടി വിളിക്കുകയാണ് ഒരു ഇന്ത്യൻ റെസ്റ്റോറന്റ്. മനീഷ് ദവേ (52) എന്ന ഇന്ത്യക്കാരൻ നടത്തുന്ന സാഥിയ എന്ന റെസ്റ്റോറന്റിൽ ഇതുവരെ കുറഞ്ഞത് 130 പേർക്കെങ്കിലും അഭയം നൽകിയിട്ടുണ്ട്. സാഥിയ എന്നാൽ ഹിന്ദിയിൽ സുഹൃത്തെന്നാണർത്ഥം.
ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുക്രെയിൻ പൗരന്മാർക്കും താമസസൗകര്യവും ഭക്ഷണവും സൗജന്യമായി നൽകുന്നു. യുദ്ധഭൂമിയിൽ ചോക്കോലിവ്സ്കി ബൊളിവാർഡിന്റെ ബേസ്മെന്റിലാണ് ഈ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഇപ്പോൾ ഒരു ബോംബ് ബങ്കറുടെ റോൾ കൂടി ഈ റെസ്റ്റോറന്റിനുണ്ടെന്ന് പറയാം. ചുറ്റും ബോംബുകൾ പൊട്ടിത്തെറിച്ചിട്ടും റെസ്റ്റോറന്റ് ഇപ്പോഴും അതിനെ അതിജീവിക്കുന്നത് തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവ്.
കഴിഞ്ഞ ദിവസങ്ങളിൽ ചിക്കൻ ബിരിയാണി വരെ ഇവിടെ വിളമ്പിയിരുന്നു. അഭയം തേടിയെത്തുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കി നൽകാൻ ഗുജറാത്തിലെ വഡോദര സ്വദേശിയായ മനീഷ് ദവേയ്ക്കൊപ്പം റെസ്റ്റോറന്റിലെ ജീവനക്കാരുമുണ്ട്. അവശ്യ സാധനങ്ങൾ എത്തിക്കാൻ സ്വന്തം ജീവൻ പണയംവച്ചാണ് മനീഷും ജീവനക്കാരും റെസ്റ്റോറന്റിന് പുറത്തേക്കിറങ്ങുന്നത്. കീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടെയിൽ വളരെ ജനപ്രിയമായിരുന്നു ഈ റെസ്റ്റോറന്റ്.
സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ റെസ്റ്റോറന്റിലെ ഭക്ഷണ സാധനങ്ങളുടെ സ്റ്റോക്ക് സംബന്ധിച്ച് ആശങ്കകളുണ്ട്. ഏതാനും ദിവസത്തേക്കുള്ള പച്ചക്കറികളും മറ്റും സംഭരിച്ചിട്ടുണ്ട്. എത്രത്തോളം കാലം തനിക്ക് ആഹാരവും സംരക്ഷണവും നൽകാൻ കഴിയുമോ, അത്രയും നാൾ ഇത് തുടരും
മനീഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |