ചെന്നൈ:ഡൽഹിയിലെ അമേരിക്കൻ എംബസി അടുത്ത പന്ത്രണ്ട് മാസങ്ങളിൽ ഇന്ത്യക്കാർക്ക് എട്ട് ലക്ഷം വിസകൾ അനുവദിക്കും. കൊവിഡ് മൂലം മുടങ്ങിയ വിസാ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും യു.എസ് എംബസിയിലെ കോൺസുലർ അഫയേഴ്സ് മിനിസ്റ്റർ കൗൺസലർ ഡൊണാൾഡ് എൽ. ഹെഫ്‌ലിൻ പറഞ്ഞു.
സ്റ്റുഡന്റ് വിസ, തൊഴിൽ വിസ (എച്ച്, എൽ വിസ) തുടങ്ങിയവയ്ക്കായി കൂടുതൽ സ്ളോട്ടുകൾ തുറന്നതായും അദ്ദേഹം ചെന്നെയിൽ മാദ്ധ്യമങ്ങളോട്
പറഞ്ഞു.
കൊവിഡിന് മുമ്പ് 12 ലക്ഷം വിസകൾ അനുവദിച്ചിരുന്നു. കൊവിഡ മൂലം കഴിഞ്ഞ വർഷങ്ങളിൽ വിസ അനുവദിക്കുന്നത് കുറഞ്ഞു.2023 -24ൽ കൊവിഡിനു മുമ്പത്തെ പ്പോലെ വിസകൾ നൽകാൻ കഴിയും. ഇതിനായി ഇന്ത്യയിലെമ്പാടുമുള്ള കോൺസുലാർ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കും. കൊവിഡ് കാലത്ത് 50 ശതമാനം ജീവനക്കാരേ ഉണ്ടായിരുന്നുള്ളൂ. ഹൈദരാബാദിൽ വലിയൊരു കോൺസുലേറ്റ് മന്ദിരം നിർമ്മിച്ചു കഴിഞ്ഞു. സ്റ്റുഡന്റ് വിസ അനുവദിക്കാൻ പ്രത്യേക പരിഗണന നൽകും. വിസാ അപേക്ഷകരുടെ സംശയനിവാരണത്തിനായി കോൺസുലേറ്റുകളുടെ ഫോൺനമ്പരിലോ, ഇ-മെയിലിലോ ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |