SignIn
Kerala Kaumudi Online
Thursday, 19 September 2024 4.33 AM IST

ശിവഗിരിയിൽ അഹർനിശ സെമിനാർ: പ്രതികരണ വേദി രൂപീകരിക്കും

Increase Font Size Decrease Font Size Print Page
sivagiri

ശിവഗിരി: ശ്രീനാരായണ സിദ്ധാന്തവും പ്രായോഗികതയും എന്ന വിഷയത്തെ ആധാരമാക്കി ശിവഗിരിയിൽ ഇദംപ്രഥമമായി അഹർ നിശാ സെമിനാർ നടന്നു. ഗുരുദേവന്റെ അറുപത്തിമൂന്ന് കൃതികൾ എഴുപത്തിമൂന്ന് വർഷത്തെ ദിവ്യമായ ജീവിതവുമായി സമന്വയിപ്പിച്ചുള്ള പഠനത്തിലൂടെ മാത്രമെ ഗുരുസ്വരൂപവും ദർശനവും സൂക്ഷ്മമായി ഗ്രഹിക്കാൻ സാധിക്കൂവെന്ന് സെമിനാർ വിലയിരുത്തി.

അനന്ത സാദ്ധ്യതകളുള്ള ഗുരുവിന്റെ വിശ്വദർശനത്തിന്റെ പ്രായോഗികതയിലൂടെ മാത്രമേ

രാഷ്ട്രത്തിന് സമഗ്രമായ വികാസം കൈവരിക്കാനാകൂ. ശ്രീനാരായണഗുരുദേവൻ ചട്ടമ്പി സ്വാമികളുടെ ശിഷ്യനാണെന്ന പ്രചാരണം സർക്കാർ പ്രസിദ്ധീകരണങ്ങളിൽ പോലും തിരുകിക്കയറ്റി ഗുരുദേവനേയും ദർശനത്തേയും അപമാനിക്കുന്ന ചില പ്രസ്ഥാനങ്ങളുടെ

പ്രവർത്തനങ്ങളിൽ സെമിനാർ അമർഷം രേഖപ്പെടുത്തി. രാഷ്ട്രീയ കാര്യലാഭത്തിന്

വേണ്ടി ഗുരുദേവ ദർശനത്തെ വളച്ചൊടിക്കുന്ന സമീപകാലത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കും.

ഏകലോക ദർശനത്തിന്റെ ജനയിതാവായ വിശ്വമഹാഗുരുവിനെ സാധാരണ സാമൂഹിക പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ ഗണിച്ച് ഇകഴ്ത്തിക്കാട്ടുന്നതിലും സെമിനാർ പ്രതിഷേധിച്ചു. കാലികമായി നടന്നുവരുന്ന ഗുരുദർശന വിരുദ്ധ പ്രവണതകളെ പ്രതിരോധിക്കാൻ ശ്രീനാരായണ പ്രതികരണ വേദി രൂപീകരിക്കാൻ അഹർശം നടത്തിയ സെമിനാറിൽ തീരുമാനിച്ചു. രാവിലെ 9 ന് ആരംഭിച്ച സെമിനാർ രാത്രി വളരെ

വൈകിയാണ് സമാപിച്ചത്. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി മോഡറേറ്ററായി. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ബഷ ചാരി സൂര്യശങ്കർ, ഗുരുദർശനരഹ്ന, സുകുമാർ അരീക്കുഴ, പുത്തൂർ ശോഭനൻ, ടി. വി. രാജേന്ദ്രൻ, പ്രിയംവദ പെരിങ്ങാല തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SIVAGIRI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.