ന്യൂഡൽഹി: പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയുടെ (ഐ.പി.ഒ) തീയതി കേന്ദ്രസർക്കാർ ഈയാഴ്‌ച പ്രഖ്യാപിച്ചേക്കും. സെബിക്ക് സമർപ്പിച്ച അപേക്ഷ പ്രകാരം മേയ് 12നകം ഐ.പി.ഒ നടത്തണം. മേയ് 12 കഴിഞ്ഞാൽ പുതിയ അപേക്ഷ നൽകേണ്ടിവരും.
നിലവിൽ 100 ശതമാനം ഓഹരികളും കേന്ദ്രത്തിന്റെ പക്കലാണ്. മൊത്തം 5.4 ലക്ഷം കോടി രൂപ ഓഹരിമൂല്യം കണക്കാക്കി അഞ്ചു ശതമാനം ഓഹരികളാണ് കേന്ദ്രം വിറ്റഴിക്കുക. 60,000 കോടിയോളം രൂപ സമാഹരിക്കാനാകുമെന്നാണ് കേന്ദ്രപ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |