തിരുവനന്തപുരം: പമ്പാ മണൽക്കടത്ത് കേസിൽ നിയമപോരാട്ടം തുടരുമെന്നും അഴിമതി അന്വേഷിക്കേണ്ട വിജിലൻസ് മേധാവി അഴിമതിക്കാർക്ക് വേണ്ടി കോടതി കയറിയിറങ്ങുന്ന സ്ഥിതിയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
2018ലെ പ്രളയത്തിൽ പമ്പാതീരത്തടിഞ്ഞ 90,000 ഘന മീറ്റർ മണലും ചെളിയും സൗജന്യമായി നീക്കം ചെയ്യാൻ കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനത്തിന് വനംവകുപ്പറിയാതെ അനുമതി നൽകിയത് കോടികളുടെ അഴിമതിയാണെന്ന് കാട്ടിയാണ് താൻ വിജിലൻസ് ഡയറക്ടറെ സമീപിച്ചത്. എന്നാൽ അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി, പമ്പാ മണൽക്കടത്തിലെ ആരോപണ വിധേയരെ രക്ഷിക്കാൻ വിജിലൻസ് ഡയറക്ടർ ഉപയോഗിച്ചു. തുടർന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചതും കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതും. എന്നാൽ കേസ് റദ്ദാക്കാൻ വിജിലൻസ് ഡയറക്ടർ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കയാണെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |