വർക്കല: പണമിടപാടിനെച്ചൊല്ലിയുള്ള തർക്കത്തിൽ ചെമ്മരുതി ചാവടിമുക്കിൽ യുവതിയെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ മാതൃസഹോദരനെ അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തു. ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയം വീട്ടിൽ ഷാലുവിനെ ആക്രമിച്ച ചാവടിമുക്ക് വിളയിൽ വീട്ടിൽ ഇങ്കി എന്ന അനിലിനെയാണ് (47) പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
അയിരൂരിലെ സ്വകാര്യ പ്രസിൽ ജോലിചെയ്യുന്ന ഷാലു ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം തിരികെ സ്കൂട്ടറിൽ മടങ്ങുമ്പോൾ ചാവടിമുക്കിന് സമീപം തടഞ്ഞുനിറുത്തി വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാലു ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷാലുവുമായി അനിലിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |